WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, July 6, 2013

ആഞ്ഞിലി മാത്രം കരിയുന്നു; പ്രാണിയെ നിയന്ത്രിക്കാന്‍ ഉപാധികളില്ല

സ്വന്തം ലേഖകന്‍


നെടുമങ്ങാട്: ആഞ്ഞിലി മരങ്ങള്‍ മാത്രം വ്യാപകമായി കരിഞ്ഞുണങ്ങുന്നത് പിങ്ക് ഹിബിസ്‌കസ് മെലേബക് എന്ന പ്രാണിയുടെ ആക്രമണം മൂലമാണെന്ന് നിഗമനത്തിലെത്തിയിട്ടും അവയെ നശിപ്പിക്കാന്‍ വഴികളൊന്നും കണ്ടെത്തിയിട്ടില്ല.പിങ്ക് നിറത്തിലുള്ള മെലേബക്‌സ് പ്രാണികളെ 1994 ല്‍ കരീബിയന്‍ ദ്വീപുകളിലാണ് ആദ്യമായി കണ്ടെത്തിയത്. 2002ല്‍ ഫ്‌ളോറിഡയിലും അവയുടെ ആക്രമണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍നാശ നഷ്ടമുണ്ടായി. കരിമ്പ്, പച്ചക്കറി, കുരുമുളക്, ഇഞ്ചി, മള്‍ബറി തുടങ്ങിയവയൊക്കെ ഈ പ്രാണിയുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്.
പിങ്ക് നിറവും മൂന്ന് മില്ലിമീറ്റര്‍ നീളവുമുള്ള പിങ്ക് മെലേബക് സസ്യങ്ങളുടെ തണ്ടില്‍ കടന്നു കൂടി നീര് വലിച്ചെടുത്ത് ആഹാരമാക്കുന്നു. കൂടാതെ പ്രാണിയുടെ ശരീരത്തില്‍ നിന്ന് പുറംതള്ളുന്ന വിഷദ്രാവകം സസ്യത്തിന്റെ ഇലകളെ പെട്ടെന്ന് ജീവനറ്റതാക്കുന്നു.
കുറച്ചുകാലം മുന്‍പ് കര്‍ണാടകയുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കരിമ്പ്, മള്‍ബറി, മാങ്കോസ്റ്റിന്‍, റമ്പുട്ടാന്‍ തുടങ്ങിയ കൃഷികള്‍ക്ക് ഭീഷണിയായി ഈ പ്രാണി വളര്‍ന്നു വന്നിരുന്നു. ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ആസ്‌ട്രേലിയ, ഇന്‍ഡ്യ തുടങ്ങിയയിടത്തൊക്കെ മെലേബെക്കിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണറിയുന്നത്.
കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോഴാണ് ഇവ മരങ്ങളില്‍ കടന്നു കൂടുന്നത്.കേരളത്തില്‍ മെലേബക് ആഞ്ഞിലി മരങ്ങളെ മാത്രമാണ് ആക്രമിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ വന്‍ആഞ്ഞിലികളെ പോലും ദിവസങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന തരത്തിലാണ് ഇവ പെറ്റുപെരുകുന്നത്. പൊഴിഞ്ഞു വീഴുന്ന ഇലകളില്‍ പിങ്ക് നിറത്തിലുള്ള ജീവികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.
പിങ്ക്‌മെലേബക് ഒരു പ്രത്യേക മരത്തെയോ ചെടിയയോ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. അവ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായാണ് പല ലോകരാഷ്ട്രങ്ങളുടെയും അനുഭവം.എന്നാലിവിടെ ആഞ്ഞിലികളെ കൂട്ടത്തോടെ നശിപ്പിക്കുമ്പോഴും അവയ്ക്ക് അടുത്ത് നില്‍ക്കുന്ന മറ്റ് വൃക്ഷങ്ങളിലോ ചെടികളിലോ രോഗം പടര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മെലേബെക്കിന്റെ ആക്രമണമാണോയെന്നതും സംശയത്തിന് ഇടനല്‍കുന്നുണ്ട്.വന്‍ വിലകള്‍ക്ക് വില്‍ക്കാവുന്ന ആഞ്ഞിലികള്‍ പ്രാണിയുടെ ആക്രമണത്തില്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട . ഇലപൊഴിഞ്ഞ് ജീവനറ്റ ആഞ്ഞിലി മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റി ഇലകള്‍ കത്തിച്ചുകളഞ്ഞാല്‍ ഒരു പരിധിവരെ രോഗം പകരുന്നത് തടയാനാവുമെന്ന് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ കമലാ നായര്‍ പറഞ്ഞു.