WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, July 10, 2014

മടത്തറയുടെ വികസനം ലക്ഷ്യമിട്ടു നിര്‍മാണം ആരംഭിച്ച ബസ്സ്റ്റാന്‍ഡ് 15 വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യംകാണാതെ കാടുമൂടി കിടക്കുന്നു

പാലോട്. മടത്തറയുടെ വികസനം ലക്ഷ്യമിട്ടു  നിര്‍മാണം ആരംഭിച്ച ബസ്സ്റ്റാന്‍ഡ് 15 വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യംകാണാതെ കാടുമൂടി കിടക്കുന്നു.  പൊതുസമൂഹത്തിനു ഗുണകരമാകേണ്ട സര്‍ക്കാര്‍ പണം എങ്ങിനെ  തുലയ്ക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ നിര്‍മാണം.  ഗ്രാമവികസന ബോര്‍ഡില്‍ നിന്നു ലക്ഷങ്ങള്‍ ലോണെടുത്താണു ചിതറ പഞ്ചായത്തില്‍പ്പെട്ട മടത്തറയില്‍ ഷോപ്പിങ് കോംപ്ളക്സും പൊതു ബസ്സ്റ്റാന്‍ഡും നിര്‍മാണം തുടങ്ങിയത്. എന്നാല്‍ ഇതു ലിന്റല്‍ലെവല്‍ വാര്‍ത്ത നിലയിലായപ്പോള്‍ പിന്നെ മുടങ്ങിയ പണി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഈ നിര്‍മാണം ലക്ഷ്യം കാണാതെ കിടക്കുമ്പോഴും ബ്ളോക്ക് പഞ്ചായത്ത് നിര്‍മിച്ച മൂത്രപ്പുരയും  കാടുമൂടി ഉപയോഗശൂന്യമായി കിടക്കുന്നു. ഇതിനിടെ പഞ്ചായത്തുകള്‍ മാറിവന്നു. മണ്ഡലത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍ പലരുംവന്നു. 

എല്ലാവരോടും നാട്ടുകാര്‍ വിഷയം ഉന്നയിച്ചു. പക്ഷേ, ആര്‍ക്കും ഇതൊന്നു പൂര്‍ത്തിയാക്കണമെന്നു  താല്‍പര്യം തോന്നിയില്ല. അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ  ചോരുന്നകൂരയില്‍  വീടെന്ന സ്വപ്നം കണ്ട് അന്തിയുറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗ കോളനികളിലടക്കമുള്ള നൂറുകണക്കിനു ജനസമൂഹം ഉള്ളപ്പോഴാണു സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ നാടുനീളെ അഴിമതിയുടെ സ്മാരകങ്ങളായി കിടക്കുന്നത്. ഇവിടെ ഇപ്പോള്‍ ബസുകള്‍ വന്നുപോകുന്നതൊഴിച്ചാല്‍ യാത്രക്കാരാരും വരാറില്ല. പകല്‍ സമയത്തുപോലും ഇതിനുള്ളില്‍ ചീട്ടുകളി നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ പറയുകയും വേണ്ട... ഫലത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സാമൂഹിക വിരുദ്ധര്‍ക്കു സുഖവാസ കേന്ദ്രമാണ് ഇവിടം.